മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിന്; സമ്മതപത്രം നൽകി സിസ്‌റ്റർ ലൂസി കളപ്പുര

By Team Member, Malabar News
sister lucy
സിസ്‌റ്റർ ലൂസി കളപ്പുര
Ajwa Travels

തിരുവനന്തപുരം : മരണശേഷം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ തീരുമാനിച്ച് സിസ്‌റ്റർ ലൂസി കളപ്പുര. തുടർന്ന് ശരീരദാനം ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കുന്ന സമ്മതപത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസ്‌റ്റർ സമർപ്പിച്ചു. കൂടാതെ സമൂഹത്തിൽ അവയവ, ശരീര ദാനത്തിനായി നിരവധി ആളുകൾ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സിസ്‌റ്റർ വ്യക്‌തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി ഡിപ്പാർട്മെന്റിനാണ് മരണശേഷം തന്റെ ശരീരം പഠനത്തിനായി വിട്ടുനൽകാൻ സിസ്‌റ്റർ ലൂസി കളപ്പുര സമ്മതപത്രം സമർപ്പിച്ചത്. മരണശേഷം ശരീരം പഠനത്തിനായി നൽകുന്നതിനൊപ്പം തന്നെ കണ്ണും ദാനം ചെയ്യാൻ സിസ്‌റ്റർ തീരുമാനിച്ചിട്ടുണ്ട്. ഏറെ നാളായി ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും, ഇതിലൂടെ മരണശേഷവും തനിക്ക് ജീവിക്കണമെന്നും സിസ്‌റ്റർ വ്യക്‌തമാക്കി.

തന്റെ ഈ പ്രവൃത്തിയിലൂടെ അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെ ഓരോരുത്തരെയും ഓർമിപ്പിക്കുകയാണെന്നും സിസ്‌റ്റർ ലൂസി പറഞ്ഞു. മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ സിസ്‌റ്റർ ലൂസി നേരത്തെ താൽപര്യം അറിയിച്ചെങ്കിലും സഭ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇത്തവണ സഭയുടെ അനുമതിക്ക് കാത്ത് നിൽക്കാതെയാണ് സിസ്‌റ്റർ സമ്മതപത്രം സമർപ്പിച്ചത്.

Read also : ആനകളുടെ തലപൊക്ക മൽസരം; തൃശൂരിൽ പാപ്പാൻമാർക്ക് എതിരെ വനംവകുപ്പ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE