ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. രോഗമുക്തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ (ഡിസിജിഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.
ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്സി-ഡി-ഗ്ളൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് ചികിൽസക്കായി വികസിപ്പിച്ചെടുത്തത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറക്കുകയും രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോർട്.
ഈ മരുന്നു നല്കിയ കോവിഡ് രോഗികളിൽ കൂടുതൽ പേരും പെട്ടെന്നു തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. 110 രോഗികളിലാണ് മരുന്നിന്റെ രണ്ടാം വട്ട പരീക്ഷണം നടത്തിയത്. രാജ്യത്തെ ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65ന് മുകളിൽ പ്രായമുള്ളവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്ന് റിപ്പോർട് വ്യക്തമാക്കുന്നു.
കോവിഡ് ഒന്നാം തരംഗ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് 2020 ഏപ്രിലില്‍ ഡിആര്‍ഡിഒ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെ മരുന്നിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. 2020 മെയ് മാസത്തില്‍ മരുന്നിന്റെ രണ്ടാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചു. 2021 മാര്‍ച്ചിൽ മൂന്നാംഘട്ട ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി.
Also Read: കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ കൂടി അനുവദിച്ച് കേന്ദ്രം









































Very good