ഡെൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചത്.
ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ വർഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 33 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താനായിരുന്നു അനുമതി. ആ വർഷം ഡിസംബറിൽ ഇത് 80 ശതമാനമായി ഉയർത്തി. ജൂൺ മാസത്തിൽ ഇത് കുറച്ച് 50 ശതമാനം ആക്കി. നാല് ദിവസങ്ങൾക്കു ശേഷം ഇത് 65 ശതമാനത്തിലേക്ക് വർധിപ്പിച്ചു. ഓഗസ്‌റ്റ് 12 മുതലാണ് 72.5 ശതമാനത്തിൽ സർവീസ് നടത്താൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്.
Read Also: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്