ന്യൂഡെൽഹി: മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്‌ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ വിമര്‍ശം. വിമാന യാത്രാനിരക്കില്‍ കുറവുണ്ടാകാത്തത് എന്താണെന്ന് എപ്പോഴെങ്കിലും കൗതുകം തോന്നിയിട്ടുണ്ടോ? വിമാനസര്‍വീസുകള്‍ നടത്തുന്ന ചിലവിന്റെ 40 ശതമാനം ഇന്ധനത്തിന്റെ വിലയാണ്.
ബംഗാള്‍, മഹാരാഷ്‌ട്ര, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങള്‍ 25 ശതമാനം നികുതിയും ഒപ്പം മൂല്യവര്‍ധിതനികുതിയും വിമാന ഇന്ധനവിലയില്‍ ചുമത്തുന്നു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളായ ഉത്തര്‍പ്രദേശ്, നാഗലാന്‍ഡ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീര്‍ എന്നിവ വെറും ഒരു ശതമാനം മാത്രമാണ് നികുതിയിനത്തില്‍ ഈടാക്കുന്നത്; ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു.
ഇന്ധനവിലയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വിമർശനം. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന വിധത്തില്‍ വിമാനയാത്രയ്‌ക്ക് സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
Read Also: ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം