ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ; ടെഹ്റാനിൽ കനത്ത വ്യോമാക്രമണം

ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം.

By Senior Reporter, Malabar News
israel-attack
Rep. Image
Ajwa Travels

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ ശക്‌തമായ വ്യോമാക്രമണം. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം.

ഇസ്രയേലിന് നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ടെഹ്റാനിൽ വലിയ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. ടെഹ്‌റാൻ വിമാനത്താവളത്തിന് അടുത്തും സ്‌ഫോടനം നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്‌ടങ്ങൾ ഉണ്ടായതായാണ് റിപ്പോർടുകൾ. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്‌തമായ വ്യോമാക്രമണം ഉണ്ടായത്.

”മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും”- ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ഏത് തിരിച്ചടിയും നേരിടാൻ തയ്യാറാണെന്നും ഇസ്രയേൽ വ്യക്‌തമാക്കി.

ഒക്‌ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെ കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്‌തമാക്കി. ഇറാന് നേരെ ആക്രമണം ഉണ്ടായാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്‌തമാക്കിയിരുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE