കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ സമവായത്തിൽ എത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജിയെ തന്നെ സ്‌ഥാനാർഥിയാക്കുന്നതിന് മുന്നോടിയായുള്ള അനുനയ നീക്കത്തിനാണ് ശ്രമമെന്ന് സൂചനകളുണ്ട്. പേരാമ്പ്ര സീറ്റിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇബ്രാഹിം കുട്ടി ഹാജി ലീഗിന്റെ ഒരു പരിപാടികളിലും പങ്കെടുക്കാറില്ലെന്നും സ്‌ഥാനാർഥിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക നേതാക്കൾ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സമീപിച്ചിരുന്നു. അതേസമയം സീറ്റ് ലീഗിന് വിട്ട് നൽകിയതിന് എതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്‌തമാണ്. ജോസ് വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. എന്നാൽ ഇപ്പോൾ പണം വാങ്ങി സീറ്റ് ലീഗിന് വിറ്റെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
Read Also: ‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്







































