തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസിലാക്കുന്നുണ്ടെന്നും എന്നാൽ അതിവേഗ യാത്രക്ക് സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്നും തരൂർ പറഞ്ഞു.
കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതിയാകും. വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ അനിയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന രീതിയിൽ കേരളത്തിലെ തീവണ്ടി പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്‌ഥാനവും ചർച്ച നടത്തണമെന്നും തരൂർ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെ താൻ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല. തന്റെ നിലപാടിനെ മാദ്ധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും തരൂർ പറഞ്ഞു.
Also Read: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി