ഹമ്പുകൾ നശിച്ചു; അപകട ഭീഷണി ഉയർത്തി കോട്ടപ്പുറം റോഡ്

By News Desk, Malabar News
The humps were destroyed; Kottapuram road under threat of accident
Representational Image
Ajwa Travels

കാസർഗോഡ്: നീലേശ്വരം കോട്ടപ്പുറം- അച്ചാംതുരുത്തി റോഡിൽ കാലപ്പഴക്കത്താൽ നശിച്ച ഹമ്പുകൾ പുനഃസ്‌ഥാപിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള പ്രദേശത്ത് ഇപ്പോൾ അപകടഭീഷണി ഉയർന്നിരിക്കുകയാണ്.

കോട്ടപ്പുറം-അച്ചാംതുരുത്തി പാലം തുറന്നതോടെ വാഹനങ്ങളുടെ എണ്ണംകൂടി. മരം കയറ്റിപ്പോകുന്ന ലോറികളുൾപ്പെടെ രാപകൽ ഭേദമില്ലാതെ സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഒൻപതുവർഷം മുൻപ് റോഡ് നവീകരിച്ചപ്പോഴാണ് ഹമ്പുകൾ സ്‌ഥാപിച്ചിരുന്നത്. കോട്ടപ്പുറം-അച്ചാംതുരുത്തി പാലം വന്നതോടെ അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ അധികൃതരുടെ കണ്ണുവെട്ടിക്കാനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. നാട്ടുകാർ ഈ സംഭവം പോലീസിന്റെയും ആർടിഒയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിലൂടെ അതിവേഗത്തിലുള്ള വാഹനങ്ങളുടെ ഓട്ടംകാരണം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കുറച്ചുകാലത്തിനുള്ളിൽ ലോറിയിടിച്ച് രണ്ട് സംഭവങ്ങളിലായി ഒരു കുട്ടിയുടേത് ഉൾപ്പടെ രണ്ടുജീവനുകളാണ് ഈ റോഡിൽ പൊലിഞ്ഞത്. നീലേശ്വരം മാർക്കറ്റ് മുതൽ കോട്ടപ്പുറം പാലം വരെ നാല് റബർ ഹമ്പുകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവനും വലിയ ലോറികൾ പോകുന്നത് കാരണം നശിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.

Also Read: ചില്ലറ വിപണിയിൽ കുറയാതെ പച്ചക്കറിവില; സർക്കാർ ഇടപെടലിൽ പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE