പാലക്കാട്: കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല. കേരളത്തിൽ കോവിഡ് പരിശോധന നടത്തുന്നതിൽ പോരായ്‌മകളുണ്ട്, വി മുരളീധരൻ പറഞ്ഞു.
ആർടിപിസിആർ പരിശോധനകൾക്ക് പകരം ആന്റിജൻ പരിശോധനകളാണ് സംസ്‌ഥാനത്ത് കൂടുതലായി നടത്തിയത്. കോവിഡ് പ്രതിരോധത്തെക്കാൾ പിആർ വർക്കിനാണ് സർക്കാർ പ്രാധാന്യം നൽകിയതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂർ പൂരം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചർച്ച ചെയ്‌ത് തീരുമാനം സ്വീകരിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read also: കോവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ലേബർ പാർട്ടി