ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച ഓൺലൈൻ വഴി ആക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. ഏപ്രിൽ 26നാണ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തുക.
ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ട ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ മാസം ബ്രിട്ടണിൽ റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിരീക്ഷിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനത്തിന് എതിരെ ലേബർ പാർട്ടി രംഗത്തെത്തിയത്.
Read also: തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ