കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു

സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ് കണക്ക്. മരിച്ചത് 11 പേരും.

By Trainee Reporter, Malabar News
Viral Fevers Spread Increased In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ് കണക്ക്. മരിച്ചത് 11 പേരും.

അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94. അപൂർവ രോഗങ്ങമായ മസ്‌തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് ഇന്നലെയും ഒരു കുട്ടി മരിച്ചു. വെസ്‌റ്റ് നൈൽ പനിയും ഭീതി പരത്തുന്നുണ്ട്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്1എൻ1, ചിക്കൻപോക്‌സ്, ഹെപ്പറ്റൈറ്റിസ്, മലമ്പനി, കുരുങ്ങുപനി, ജലജന്യരോഗങ്ങൾ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്‌ചക്കിടെ സർക്കാർ ആശുപത്രികളിൽ 78,718 പേരാണ് ചികിൽസ തേടി എത്തിയത്. മുണ്ടിനീര് ബാധിച്ച്- 1567, ചിക്കൻപോക്‌സ്- 971, ഡെങ്കിപ്പനി- 328, മഞ്ഞപ്പിത്തം- 294, മലേറിയ- 20, എലിപ്പനി- 70, എച്ച്1എൻ1- 37, ഷിഗെല്ല- 4, വെസ്‌റ്റ് നൈൽ- 9 പേരും ചികിൽസ തേടി.

അഞ്ചുമാസത്തിനിടെ പകർച്ചപ്പനി മൂലം 3, മലേറിയ-3, ഡെങ്കിപ്പനി- 16, എലിപ്പനി- 39, ഹെപ്പറ്റൈറ്റിസ് എ- 13, ഹെപ്പറ്റൈറ്റിസ് ബി- 5, ചിക്കൻപോക്‌സ്- 10, എച്ച്1എൻ1- 4, അമീബിക് മസ്‌തിഷ്‌ക ജ്വരം- 1 എന്നിങ്ങനെ അകെ 94 പേർ മരിച്ചു.

കൊടും ചൂടിന് പിന്നാലെയുണ്ടായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമായി. ഈ മാസം അവസാനം കാലവർഷം കൂടി വരുന്നതോടെ രോഗവ്യാപനം കൂടുമോ എന്നാണ് ആശങ്ക.

Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE