30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികൾക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക അനുവദിച്ചു

By Staff Reporter, Malabar News
Malabarnews_kk shailaja
കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനമാണ് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം.

സ്‌ത്രീയില്‍ നിന്ന് പുരുഷനിലേക്ക് (ട്രാൻസ്‌ മെൻ ) മാറുന്നതിനുള്ള ശസ്‌ത്രക്രിയക്കായി പരമാവധി 5 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്‌ത്രീയിലേക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്‌ത്രക്രിയക്കായി പരമാവധി 2.50 ലക്ഷം രൂപയും നൽകുന്ന പദ്ധതിയാണ് ഇത്.

പദ്ധതി പ്രകാരം നേരത്തെ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്‌റ്റില്‍ ഉൾപ്പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് പുതുതായി തുക അനുവദിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.

നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ 81 അപേക്ഷകളാണ് ലഭിച്ചത്.

ആനുകൂല്യത്തിന് അര്‍ഹരായ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 22 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കും, ട്രാന്‍സ്‌ മെന്‍ വിഭാഗത്തില്‍ മുഴുവന്‍ വ്യക്‌തികള്‍ക്കും തുക അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ ശേഷിച്ചിരുന്ന 30 പേര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

Read Also: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE