ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്

By Staff Reporter, Malabar News
George-floyd
Ajwa Travels

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ ക്രൂരതയാണ് ഷോവിൻ കാണിച്ചതെന്ന് ജഡ്‌ജി വിധി പ്രസ്‌താവനയിൽ പറഞ്ഞു.

നാല്‍പ്പത്തിയാറുകാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ യുഎസിലുടനീളം വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ‌ജോർജ് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്റ് നേരം പോലീസ് ഓഫിസറുടെ കാല്‍ മുട്ടുകള്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് വ്യക്‌തമാക്കുന്നു.

2020 മെയ് 25 നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോ​ഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പോലീസ് ഉദ്യോ​ഗസ്‌ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ളോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്നത്. ‘ബ്ളാക്ക് ലിവ്‌സ് മാറ്റേഴ്‌സ്‘ എന്ന പേരിൽ ക്യാംപയിനും ആരംഭിച്ചിരുന്നു.

Read Also: പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE