കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്ക് മടങ്ങിയേക്കും.
ചാനൽ ചർച്ചക്കിടെ അബദ്ധത്തിൽ ബയോവെപ്പൺ പരാമർശം നടത്തിയെന്നാണ് ഐഷ കോടതിയിൽ അറിയിച്ചത്. എന്നാൽ ഹരജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തുകയായിരുന്നുവെന്ന് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഐഷ കവരത്തി പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ ദ്വീപിലെത്തിയ ഐഷ സുൽത്താന കോവിഡ് മാനദണ്ഡ ലംഘനം നടത്തിയെന്ന് ആരോപിച്ചുള്ള രേഖകളും ഭരണകൂടം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Read also: വിതരണ ശൃംഖലയെ നിശ്‌ചലമാക്കി ടാറ്റക്കെതിരെ നടത്തിയ സൂചനാസമരം വൻവിജയം