വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി

By Desk Reporter, Malabar News
assam-girl-entrance-exam-test
Ajwa Travels

ഗുവാഹത്തി: അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ വസ്‍ത്രത്തിന് നീളമില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തിയതായി പരാതി. സോനിത്പുര്‍ ജില്ലയിൽ പരീക്ഷ എഴുതാൻ എത്തിയ ജുബ്‌ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം.

പരീക്ഷാസമയത്ത് ജുബ്‌ലിയെ മാത്രം ഉദ്യോഗസ്‌ഥര്‍ മാറ്റിനിര്‍ത്തുകയും ബാക്കിയുള്ള വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്‌തു. പരീക്ഷ എഴുതാൻ ആവശ്യമുള്ള എല്ലാ രേഖകളും പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പരിശോധിച്ചില്ലെന്നും വസ്‍ത്രത്തിന് നീളമില്ലെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നും പറഞ്ഞ് മാറ്റി നിർത്തിയെന്നും പെൺകുട്ടി പറയുന്നു.

ഇക്കാര്യം അഡ്‌മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ അറിയണം എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മറുപടിയെന്നും പെൺകുട്ടി പറഞ്ഞു. പിന്നീട് പിതാവിനോട് പാന്റ് വാങ്ങി വരാന്‍ പറയുകയും അത്രയും സമയം പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിച്ചുവെന്നുമാണ് പെൺകുട്ടി വ്യക്‌തമാക്കിയത്‌.

Read also: രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE