കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. സിബിഎസ്ഇ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന് പ്ളസ് 2 മാർക്ക് പരിഗണിക്കരുതെന്നാണ് ഹരജിക്കാർ ഉന്നയിച്ച ആവശ്യം. എന്നാൽ ഇത് നിഷേധിച്ച കോടതി സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വരുമ്പോൾ അവ അപ്‍ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും നിർദ്ദേശിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ സ്ട്രീമുകളിൽ വാർഷിക പരീക്ഷ നടത്തിയിരുന്നില്ല. അതിനാൽ തന്നെ പ്ളസ് 2 മാർക്ക് കൂടി പരിഗണിച്ച് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചാൽ അത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള അനീതി ആണെന്നാണ് നിലവിൽ ഉയർന്ന ആക്ഷേപം.
എന്നാൽ നിലവിലുള്ള സംവിധാനം തന്നെ തുടരാനാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നിലവിലുള്ള പ്ളസ് 2 മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നുവെന്നാണ് നിലവിൽ ഉയരുന്ന പരാതി.
Read also: വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി
ആദ്യം വേണ്ടത് ഒരു രാജ്യം ഒരു വിദ്യാഭ്യാസം എന്ന രീതിയാണ്. . .. ഒരു രാജ്യത്ത് സിബിഎസ് ഇ, ഐ.സി, സംസ്ഥാനം തുടങ്ങി പല തരം വിദ്യാഭ്യാസം ആവശ്യമില്ല. പ്രാദേശിക ഭാഷകള്‍ മാത്രമേ വ്യത്യസ്തമാകേണ്ടതുള്ളൂ… .. അവിടെ തുടങ്ങുന്നു പ്രശ്നം. .. കാരണം പരിഹരിക്കാതെ കാര്യം പരിഹരിക്കാനാകില്ല. ..