ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

By Desk Reporter, Malabar News
Bihar_Election_Malabar News
Ajwa Travels

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും വികാഷീൽ ഇൻസാൻ പാർട്ടി 4 സീറ്റിലും വിജയം ഉറപ്പിച്ചു. ആകെ 123 സീറ്റിൽ എൻഡിഎ വിജയിച്ചു. ആകെയുളള 243 സീറ്റിൽ 122 സീറ്റാണ് ഭരണത്തിലെത്താൻ വേണ്ടത്. അത് എൻഡിഎ ഉറപ്പിച്ചു

മഹാസഖ്യത്തിലെ ആർജെഡി 75 സീറ്റിലും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19 സീറ്റിലും സിപിഎ (എംഎൽ) 12 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐ 2 സീറ്റിലുമായി മൊത്തം 110 സീറ്റിൽ വിജയം ഉറപ്പിച്ചു. ഭരണം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ നിറംമങ്ങി. 43 സീറ്റിലേക്ക് ഒതുങ്ങി. അത് ബിജെപി ആഗ്രഹിച്ചതുമായിരുന്നു.

ഇനി 2 സീറ്റുകളുടെ ഫലമറിയാൻ ബാക്കിയുണ്ട്. അതിൽ, 1 ബിജെപിയും 1 ജെഡിയുവും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 08 ഇടങ്ങളിൽ വിജയം ഉറപ്പിച്ചു. അസദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎം 05 സീറ്റും ഐഎൻഡി 01 സീറ്റും ബിഎസ്‍പിയും എൽജെപിയും ഓരോ സീറ്റ് വീതവും വിജയം കണ്ടു.  ആർഎൽഎസ്‌പി എവിടെയും വിജയിച്ചിട്ടില്ല.

ഏറ്റവും വലിയ ഒറ്റകക്ഷി ആകാൻ സാധിച്ചില്ല എന്നിടത്ത് മാത്രമാണ് ബിജെപിക്ക് പിഴച്ചത്. നിതീഷ് കുമാറിനെ ഒതുക്കലും അസദുദ്ദീന്‍ ഒവൈസിയെ ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കൽ ഉൾപ്പടെ എല്ലാ തന്ത്രങ്ങളും വിജയം കണ്ടു എന്നുവേണം പറയാൻ. ശക്‌തമായ പ്രതിപക്ഷമാകാൻ 75 സീറ്റുകൾ നേടി തേജസ്വി പ്രതാപിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുണ്ട്.

Bihar_Election4_Malabar News
പുലർച്ച 3.45ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്ക്

Most Read: ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE