വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി

By Team Member, Malabar News
palakkad
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 47,000 രൂപ പിടികൂടി. ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

ആധാരം റജിസ്‌റ്റർ ചെയ്യാനും, കുടിക്കട സർട്ടിഫിക്കറ്റ് അനുവദിക്കാനും ഉൾപ്പടെ നിരവധി ജോലികൾക്ക് ഉദ്യോഗസ്‌ഥർ വാങ്ങുന്ന കൈക്കൂലിയാണ് ഇതെന്ന് പരിശോധന നടത്തിയ വിജിലൻസ് ഇൻസ്‌പെക്‌ടർ എംവി ബാലകൃഷ്‌ണൻ അറിയിച്ചു. പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകളിൽ നിന്നും ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നത് വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.

പാലക്കാട് നഗരസഭ അസിസ്‌റ്റന്റ്‌ എഞ്ചിനിയർ കെ വൽസകുമാർ, വിജിലൻസ് എഎസ്ഐമാരായ കെ മണികണ്‌ഠൻ, എ മുഹമ്മദ് സലിം, സിപിഒമാരായ പിആർ രമേഷ്, സി ബാലകൃഷ്‌ണൻ, വി വിനേഷ്, ആർ സന്തോഷ് എന്നിവർ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തു.

Read also : രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE