ഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് ഉപയോഗപ്രദമാണ്. അത് നല്‍കണമെന്ന് ഡോ. ഭാര്‍ഗവ പറഞ്ഞു.
കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കുന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കുട്ടികളില്‍ വിപുലമായി വാക്സിനേഷന് നടത്താനുള്ള സാഹചര്യത്തിലല്ല രാജ്യം ഇപ്പോഴുള്ളത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഡെല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്. അതോടൊപ്പം രാജ്യത്ത് ഇതുവരെ 48 ഡെല്‍റ്റാ പ്ളസ് വകഭേദം സ്ഥിരീകരിച്ചതായി ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ അതോറിറ്റി ഡയറക്ടര്‍ ഡോ. എസ്കെ സിംഗ് പറഞ്ഞു.
Kerala News: വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്; കെ സുരേന്ദ്രൻ







































