ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

By Desk Reporter, Malabar News
neyyattinkara-couple-death
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ  മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും. മുഖ്യമന്ത്രി തന്നെയാണ് വിഷയത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.

അതേസമയം,  കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന്  ഡിവൈഎഫ്ഐ സംസ്‌ഥാനസെക്രട്ടറി എംഎ റഹീം അറിയിച്ചു. നേരത്തേ യൂത്ത് കോണ്‍ഗ്രസും കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

ഈ മാസം 22നാണ് നെയ്യാറ്റിന്‍കര സ്വദേശികളായ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചത്.  കോടതി ഉത്തരവിന്റെ ഭാഗമായി ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും മുന്നില്‍ വച്ച്  രാജന്‍ ആത്‍മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന്‍ വീടിനകത്ത് കയറി കന്നാസില്‍ കരുതിയ മണ്ണെണ്ണ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ  പുലര്‍ച്ചെയോടെ രാജനും രാത്രിയില്‍ ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങി.

Read also: നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE