ന്യൂഡെൽഹി: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 50 ശതമാനം യാത്രക്കാരുമായി ഡെൽഹി മെട്രോ സർവീസ് നടത്തും.
സ്വകാര്യ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർക്ക് ജോലിക്കെത്താം. സർക്കാർ ഓഫിസുകളിലെ ഗ്രൂപ്പ് എ ജീവനക്കാർ എല്ലാ ദിവസവും ഓഫിസിൽ ഹാജരാവണം. ഗ്രൂപ്പ് ബി ജീവനക്കാരിൽ 50 ശതമാനം ആളുകൾ ഓഫിസിൽ എത്തിയാൽ മതിയാകും.
420 ടൺ ഓക്സിജൻ ശേഖരിക്കാനുള്ള സംവിധാനം ആരംഭിക്കും. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളെ കണ്ടെത്താൻ 2 ലാബുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡെൽഹിയിൽ കഴിഞ്ഞ ദിവസം 400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 0.5 ശതമാനമാണ് ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read also: കോവിഡ് കേസുകൾ കുറയുന്നില്ല; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി