ന്യൂഡെൽഹി: തലസ്‌ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്‌ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അറുപത് ശതമാനം വർധിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നതും ഡെൽഹിയിലാണ്. രാജ്യതലസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 632 പേർക്കാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്‌ജാലിന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.
മാസ്‌ക് ഉൾപ്പടെ പ്രധാന കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തിൽ നിർദ്ദേശമുണ്ട്. എന്നാൽ സ്‌കൂളുകൾ തൽക്കാലം ഓൺലൈൻ ക്ളാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമുണ്ടാവില്ല.
Read Also: വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം; രാഹുൽ ഗാന്ധി