ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഇളവുകളോടെ ജൂൺ 14 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോയമ്പത്തൂർ, മധുര, തിരുപ്പൂർ ഉൾപ്പടെ 11 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്‌തമായി തുടരും. കോവിഡ് കേസുകൾ ഉയർന്ന തോതിൽ തന്നെ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, രോഗവ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
പലചരക്ക്, പച്ചക്കറി, മാംസം, മൽസ്യം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം. മൽസ്യ-മാംസ മാർക്കറ്റുകൾക്കും കശാപ്പ് ശാലകൾക്കും മൊത്തവ്യാപാരത്തിന് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. സർക്കാർ ഓഫിസുകൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. തീപ്പെട്ടി നിർമാണ കമ്പനികൾക്ക് 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം.
Read also: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര