ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ രാത്രി 10 മുതൽ 5 വരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുണ്ടെങ്കിലും പാഴ്‌സൽ മാത്രമേ അനുവദിക്കൂ. രാവിലെ ഏഴ് മണി മുതൽ രാത്രി 10 മണി വരെ ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പുറത്തിറങ്ങുന്നതിനും ജോലിയ്‌ക്ക് എത്തുന്നതിനും തടസമില്ല.
നിയന്ത്രണങ്ങളുടെ ഭാഗമായി കടകളും മാളുകളും പൊതുയിടങ്ങളും അടഞ്ഞു കിടക്കും. വിമാന സര്‍വീസുകളും വിമാനത്താവളങ്ങളിലേക്ക് പോവുന്ന വാഹനങ്ങളേയും അനുവദിക്കുമെങ്കിലും സബര്‍ബൻ ട്രെയിനുകള്‍, മെട്രോ റെയിൽ, ബസ് തുടങ്ങിയ പൊതുഗതാഗത മാര്‍ഗങ്ങള്‍ സ്‌തംഭിക്കും. എന്നാൽ ആളുകള്‍ക്ക് വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും അടക്കമുള്ള പരിപാടികള്‍ക്ക് എത്തുന്നതിന് തടസമുണ്ടാകില്ല.
Read Also: ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക്