മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്‌ക്കുകയും ഒപ്പം മികച്ച സേവനങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഹജ്‌ജ്, ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ആദ്യ ഹജ്‌ജ് സംഘം 18ന് സൗദിയിൽ എത്തും.
വിദേശ തീർഥാടകർക്കുള്ള സേവന കരാറുകളെല്ലാം ഹജ്‌ജ്, ഉംറ മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിരുന്നു. ഇതുവരെ 7.5 തീർഥാടകർ ഹജ്‌ജിന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മക്കയിലെ താമസം സംബന്ധിച്ച കരാറുകൾ നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി പൂർത്തിയാക്കി.
ഉംറ വിസാ നിയന്ത്രണം
ഹജ്‌ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 19ന് ഉംറ വിസാ വിതരണം താൽക്കാലികമായി നിർത്തിവയ്‌ക്കും. ഏപ്രിൽ രണ്ടിന് ശേഷം ഉംറ വിസക്കാരെ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 18നകം രാജ്യത്ത് അവശേഷിക്കുന്ന ഉംറ തീർഥാടകർ രാജ്യം വിടാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹജ്‌ജിന് ശേഷമായിരിക്കും ഉംറ തീർഥാടനം പുനരാരംഭിക്കുക.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!







































