ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലെ താഴ്ന്ന സ്‌ഥലങ്ങൾ വെള്ളത്തിനടിയിലായി. സംസ്‌ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്ക്മംഗളൂരു, ഹസന്, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചത്.
കര്‍ണാടകത്തിലെ പ്രധാന നദികളായ കാവേരി, തുംഗഭദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു. 24 മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. എട്ട് സ്‌ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതെന്ന് പിടിഐ റിപ്പോർട് ചെയ്യുന്നു. റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 18 താലൂക്കുകളിലെ 131 ഗ്രാമങ്ങളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസര്‍ക്കാരും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Read Also: സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി