ബെംഗളൂരു: കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്‌റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കോവിഡും ഒമൈക്രോണും സംസ്‌ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. തമിഴ്‌നാട്ടിലും പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. 31, 1 തീയതികളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
അതേസമയം വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാവൂ എന്നും ഗവർണർ തമിഴിസൈ സൗന്ദർരാജൻ അറിയിച്ചിട്ടുണ്ട്.
Read Also: മതപരിവർത്തന നിരോധന ബില്ല്; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു