പുതുവൽസര ആഘോഷം; നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്‌സൈസ് ഇന്റലിജൻസ്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By Trainee Reporter, Malabar News
New Year
Rep. Image
Ajwa Travels

തിരുവനന്തപുരം: പുതുവൽസര ആഘോഷത്തിൽ കർശന നിർദ്ദേശവുമായി പോലീസ്, എക്‌സൈസ് വിഭാഗങ്ങൾ രംഗത്ത്. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും മുൻകൂട്ടി എക്‌സൈസിന്റെ അനുമതി തേടാൻ നിർദ്ദേശം നൽകി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും എക്‌സൈസ് ഇന്റലിജൻസ്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്‌തമാക്കാനാണ് പോലീസ് നിർദ്ദേശം. രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കാനാണ് നിർദ്ദേശം. മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷ ഒരുക്കാനാണ് പോലീസ് പദ്ധതി. ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പോലീസ് ഉദ്യോഗസ്‌ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.

ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരത്ത് പ്രധാനമായും പുതുവൽസര ആഘോഷം നടക്കുന്നത്. ഇവിടങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ, ക്ളബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്‌തമാക്കും.

മദ്യപിച്ചു വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, അമിതവേഗത, ഡ്രൈവിങ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്‌തമായ പോലീസ് പരിശോധനയും നടത്തും. പ്രധാനപ്പെട്ട ജങ്ഷനിൽ പട്രോളിങ്ങും ശക്‌തമാക്കാനാണ് പോലീസ് തീരുമാനം. മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരിമരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രിക്കും. 12 മണിവരെ ആയിരിക്കും ആഘോഷ പരിപാടികൾക്ക് അനുമതി ഉണ്ടാവുക.

Most Read| സ്വകാര്യ പെട്രോൾ പമ്പുടമകളുടെ സൂചനാ പണിമുടക്ക് ഇന്ന് രാത്രി മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE