തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുതുവൽസര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥനാ നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ എന്നും ആരാധനാലയങ്ങളിലേക്കുള്ള യാത്രക്കും നിരോധനം ബാധകമാണോ എന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, പ്രാർഥനകൾ അനുവദിക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവശ്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. വിഷയം പരിഗണിച്ച് ഇന്ന് വ്യക്‌തത വരുത്തിയേക്കും.
അതേസമയം, സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപി നിർദ്ദേശം നൽകി. അവശ്യ യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും തടഞ്ഞ് പിഴ ഈടാക്കും. വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. രാത്രി പത്ത് മണിക്ക് മുൻപ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിനായി മുഴുവൻ പോലീസ് സേനയെയും വിന്യസിക്കാനാണ് തീരുമാനം.
Also Read: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്; മനോജ് എബ്രഹാമിന് ചുമതല