കെ റെയിൽ; ‘ഡാറ്റാ കൃത്രിമം നടന്നു, പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകളുടെ മറുപടി’

By Desk Reporter, Malabar News
VD Satheesan against CPM
Ajwa Travels

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നത്. സിൽവർ ലൈൻ വിഷയത്തിൽ ഡാറ്റാ കൃത്രിമം നടന്നു. സിൽവർ ലൈൻ കല്ലിടലിൽ ദുരൂഹത തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാൻ ബഫർ സോൺ ഇല്ല എന്ന് പറഞ്ഞു, കെ റെയിൽ കോർപ്പറേഷൻ എംഡി ബഫർ സോൺ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപ് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത് ഇത് എൺപതിനായിരം കോടി രൂപയാകും എന്നായിരുന്നു.

സർക്കാർ വെബ്‌സൈറ്റിൽ ഒരു വിവരവും ഡിപിആറിൽ വേറൊരു വിവരവും ആണ് ഉള്ളത്. മന്ത്രിമാർ നിയമസഭയിൽ മറുപടി നൽകുന്നത് മറ്റൊരു വിവരം. മുഴുവൻ ഡാറ്റ കൃത്രിമമാണ് നടന്നിരിക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. വകുപ്പുകൾ തമ്മിലോ മന്ത്രിമാർ തമ്മിലോ കോർഡിനേഷൻ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളാണ്. ആർക്കും ഒരു ധാരണയും ഇല്ല. കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

Most Read:  സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE