തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവ വിജിലൻസ് സംഘം പരിശോധിക്കും.
ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. ഇത് ലഭിച്ചാൽ ഉടൻ വിജിലൻസ് പരിശോധന നടത്തും. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുക. ലൈഫ് മിഷനിലെ എം ശിവശങ്കറിന്റെ ഇടപെടല്‍ സ്‌ഥിരീകരിക്കുന്ന തെളിവുകളും പരിശോധനാ പട്ടികയിലുണ്ട്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്‌തിരുന്നു.
ഇതുവരെ ലഭിച്ച മൊഴികളിൽ വ്യക്‌തത വരുത്താനാണ് ജോസിനെ വിളിച്ചു വരുത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യുവി ജോസിനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.
Read Also: ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിനെ പ്രതി ചേർക്കും