ലൈഫ് മിഷൻ; ഡിജിറ്റൽ തെളിവുകളും വിജിലൻസ് പരിശോധിക്കും

By Staff Reporter, Malabar News
malabarnews-computer-forensics
Representational Image
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവ വിജിലൻസ് സംഘം പരിശോധിക്കും.

ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. ഇത് ലഭിച്ചാൽ ഉടൻ വിജിലൻസ് പരിശോധന നടത്തും. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുക. ലൈഫ് മിഷനിലെ എം ശിവശങ്കറിന്റെ ഇടപെടല്‍ സ്‌ഥിരീകരിക്കുന്ന തെളിവുകളും പരിശോധനാ പട്ടികയിലുണ്ട്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്‌തിരുന്നു.

ഇതുവരെ ലഭിച്ച മൊഴികളിൽ വ്യക്‌തത വരുത്താനാണ് ജോസിനെ വിളിച്ചു വരുത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യുവി ജോസിനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.

Read Also: ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ശിവശങ്കറിനെ പ്രതി ചേർക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE