ചെങ്കൊടിയേന്തി ചേലക്കര, പാലക്കാട് കോട്ട കാത്ത് രാഹുൽ; നാലുലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്

വയനാട്ടിൽ വ്യക്‌തമായ ആധിപത്യം കാഴ്‌ചവെച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ചു ലീഡ് നില മാറിമറഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുലെത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയമെന്നത് ശ്രദ്ധേയം.

By Senior Reporter, Malabar News
priyanka gandi, rahul mamkoottathil, ur pradeep
Ajwa Travels

തിരുവനന്തപുരം: പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും പര്യവസാനം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. രാഹുലിന് നിലവിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം പിന്നിട്ടു. 4,04,619 വോട്ടിന്റെ ലീഡാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. തുടക്കം മുതൽ വ്യക്‌തമായ ലീഡ് നിലനിർത്തിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം. ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപും വിജയം ഉറപ്പിച്ചുകഴിഞ്ഞു. പ്രദീപിന് 12,122 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

വയനാട്ടിൽ വ്യക്‌തമായ ആധിപത്യം കാഴ്‌ചവെച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ചു ലീഡ് നില മാറിമറഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുലെത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയമെന്നത് ശ്രദ്ധേയം.

പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷ ഇതോടെ പൂവണിഞ്ഞു. എന്നാൽ, കോൺഗ്രസ് വിട്ട് വന്ന പി സരിനിലൂടെ ഏറെക്കാലത്തിന് ശേഷം മണ്ഡലം പിടിക്കാമെന്ന എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. നേമത്തിന് ശേഷം കൃഷ്‌ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും ഇതോടെ അസ്‌തമിച്ചു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE