സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിനിടെ പ്രതിഷേധം; യൂത്ത് ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
MALAPURAM DEATH NEWS
Representational Image
Ajwa Travels

കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിന് കോഴിക്കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അടക്കമുള്ളവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ നടക്കാവ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയിലെ പൗരപ്രമുഖരുമായി നടത്തുന്ന വിശദീകരണ യോഗത്തിനാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തിയത്.

അതേസമയം, കോഴിക്കോട് ബീച്ചിന് സമീപമുള്ള ഹോട്ടല്‍ സമുദ്രയിൽ നടക്കുന്ന വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ചുമായി കെ റെയിൽ വിരുദ്ധ ജനകീയ മുന്നണി എത്തിയിരുന്നു. യോഗം നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ-റെയില്‍ വിരുദ്ധ സമര സമിതി നേരത്തെ അറിയിച്ചിരുന്നു. സ്‌ത്രീകൾ അടക്കം അഞ്ഞൂറിലേറെ പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ഇതേ തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പ്രമുഖരെ അല്ല, നാട്ടിലെ പൗരന്മാരെയാണ് വിശദീകരണ യോഗത്തിലേക്ക് വിളിക്കേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇന്ന് വൈകിട്ട് മൂന്ന് മുതലാണ് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമുദ്ര ഓഡിറ്റോറിയത്തിൽ വെച്ച് കൂടിക്കാഴ്‌ച നടത്തുന്നത്. അതേസമയം, മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ളോക്കായത് ചോദ്യം ചെയ്‌ത്‌ ബഹളം ഉണ്ടാക്കിയ ആളെ വെള്ളയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

Most Read: യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE