താനൂർ ബോട്ടപകടം; ഉടമയുടെ വാഹനം കസ്‌റ്റഡിയിൽ- സഹോദരനെ ചോദ്യം ചെയ്യുന്നു

നാസറിന്റെ ഫോണും മറ്റും വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. നാസർ എറണാകുളം ജില്ലയിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

By Trainee Reporter, Malabar News
Tanur boat accident; Owner's vehicle in custody- Brother is being questioned
Ajwa Travels

മലപ്പുറം: താനൂരിൽ അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ട് ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ വെച്ച് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാലാരിവട്ടം പോലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിന്റെ സഹോദരനും സുഹൃത്തുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്.

നാസറിന്റെ ഫോണും മറ്റും വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. നാസർ എറണാകുളം ജില്ലയിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ബോട്ടുടമയായ നാസറിന്റെ ചിത്രം പോലീസ് അൽപ്പസമയം മുൻപ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്‌പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ബോട്ട് ദുരന്തത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയതായാണ് വിവരം. രക്ഷാ സംഘത്തിന്റെ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കുമെന്നാണ് അഗ്‌നിശമന സേന അറിയിക്കുന്നത്.

താനൂർ ബോട്ട് ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക വിദഗ്‌ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു. ചികിൽസയിൽ ഉള്ളവരുടെ മുഴുവൻ ചികിൽസാ ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Related News: താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE