ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
Malabarnews-TRP-scam
Representational Image
Ajwa Travels

മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് യുപിയിലെ മിര്‍സാപൂരില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.

ഇതോടെ കേസില്‍ ആകെ കസ്‌റ്റഡിയില്‍ ഉള്ളവരുടെ എണ്ണം അഞ്ചായി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹന്‍സ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പ്രവീണ്‍ നിസര, ഡെപ്യൂട്ടി മാനേജര്‍ നിതിന്‍ ഡിയോക്കര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തു.

കേസില്‍ ആരോപണം നേരിടുന്ന റിപ്പബ്‌ളിക് ടിവിയുടെ മുഖ്യ സാമ്പത്തിക ഓഫീസര്‍ ആയ ശിവം സുന്ദരം ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു. ചാനലിന്റെ വിതരണ വിഭാഗം തലവനായ ഘനശ്യാം സിംഗിനെ ക്രൈം ബ്രാഞ്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.

കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വിശാല്‍ ഭണ്ഡാരിക്ക് പണം നല്‍കിയിരുന്നത് വിനയ് ത്രിപതി ആയിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഭണ്ഡാരിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ത്രിപതിയെ ക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്‌ചയാണ്‌ മുംബൈ പോലീസ് കമ്മീഷണറായ പരം ബിര്‍ സിംഗ് ടിആര്‍പിയില്‍ തട്ടിപ്പ് നടക്കുന്നതായി വിവരം പുറത്തുവിട്ടത്. പ്രമുഖ ചാനലായ റിപ്പബ്‌ളിക് ടിവിയും രണ്ട് മറാത്തി ചാനലുകളുമാണ് ആരോപണം നേരിടുന്നത്.

Read Also: ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE