മുംബൈ: ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ അതീവ ജാഗ്രത. അവധിയിലുള്ള ഉദ്യോഗസ്‌ഥരെ അടക്കം തിരികെ വിളിച്ച് പോലീസ് നഗരത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പുതുവൽസര തലേന്നായ ഇന്ന് മുംബൈ നഗരത്തിൽ ഖാലിസ്‌ഥാൻ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സുരക്ഷ ശക്‌തമാക്കിയത്.
സുരക്ഷയുടെ ഭാഗമായി വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. നേരത്തെ ലുധിയാന കോടതിയിൽ ഉണ്ടായ ബോംബ് സ്‍ഫോടനത്തിൽ ഖലിസ്‌ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്‌തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് പുതുവൽസരത്തിന് മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചത്.
നിലവിൽ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മുംബൈയിൽ പുതുവൽസര പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
Read also: വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ