മുംബൈ: നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കർശന സുരക്ഷ. വിവിധ റെയിൽവേ സ്‌റ്റേഷനുകൾ പോലീസ് വലയത്തിനുള്ളിലാണ്. ഇവിടങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. നാളെ ഖാലിസ്‌ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
പുതുവൽസര ദിനത്തിൽ ആക്രമണ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ മുംബൈ പോലീസ് കൂടുതൽ ഫോഴ്‌സിനെ വിന്യസിക്കും. 3000ത്തോളം പോലീസുകാരെ വിന്യസിക്കുമെന്ന് റെയിൽവേ പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ദാദർ, മുംബൈ സെൻട്രൽ അടക്കമുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ശക്‌തമായ സുരക്ഷയൊരുക്കും. ഈ വർഷം മൂന്നാം തവണയാണ് മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ് ലഭിക്കുന്നത്. അവധിയിലുള്ള പോലീസുകാരോട് നാളെ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവും പോലീസ് നൽകിക്കഴിഞ്ഞു.
Also Read: വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം