ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക പാചക വാതകവില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 വർധിപ്പിച്ചത്. മൂന്നുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ ഏഴ് (ഇന്ന്) മുതൽ നിലവിൽ വന്നു.
വില പരിഷ്‌കരണത്തോടെ ഡെൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 ആയി ഉയർന്നു. പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസങ്ങളാണ് വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാർച്ച് ഏഴിനാണ് ഇതിന് മുൻപ് വില കൂട്ടിയത്. അന്ന് 60 രൂപയുടെ വർധനവാണ് ഉണ്ടായത്. 2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാതെ ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനിടെയാണ് പശ്‌ചിമേഷ്യൻ യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂക്ഷമായത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































