ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡെല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്‌ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കിയത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ വന്‍ വര്‍ധന രേഖപ്പെടുത്തിയ പശ്‌ചാത്തലത്തിലാണിത്. 13,154 പുതിയ കേസുകളാണ് രാജ്യത്ത് വ്യാഴാഴ്‌ച റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഒമൈക്രോണ്‍ രോഗികളുടെ എണ്ണവും വ്യാഴാഴ്‌ച 961 ആയി വര്‍ധിച്ചിരുന്നു.
ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ (263) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഡെല്‍ഹിക്ക് പുറമെ മുംബൈ, ഗുര്‍ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ ബുധനാഴ്‌ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.
Read Also: ബലാൽസംഗ കേസിൽ ജീവപര്യന്തം ശിക്ഷ; ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി