ബലാൽസംഗ കേസിൽ ജീവപര്യന്തം ശിക്ഷ; ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി

By Desk Reporter, Malabar News
A case of attempted molestation of an elderly woman
Rep. Image
Ajwa Travels

ഗാന്ധിനഗർ: ബലാൽസംഗ-കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 27കാരനായ പ്രതി ഗുജറാത്തിലെ സൂറത്തിൽ ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുജിത് സാകേത് ആണ് ജഡ്‌ജിക്ക് നേരെ ചെരിപ്പേറ് നടത്തിയത്.

ചോക്ളേറ്റ് നൽകി പെൺകുട്ടിയെ വശീകരിച്ച് ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തുക ആയിരുന്നു ഇയാൾ. ഇതര സംസ്‌ഥാന തൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. ഇരയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പോക്‌സോ വകുപ്പ് പ്രകാരമാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

ശിക്ഷാ പ്രഖ്യാപനത്തിന് ശേഷം ജഡ്‌ജിക്ക് നേരെ കുറ്റവാളി ചെരിപ്പെറിഞ്ഞെന്ന് സംഭവസമയത്ത് കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകൻ വിനയ് ശർമ്മ പറയുന്നു. ശിക്ഷയിൽ പ്രതി അസ്വസ്‌ഥനായിരുന്നു എന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് അവകാശപ്പെട്ടതായും ശർമ്മ പറഞ്ഞു.

Most Read:  ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ നിയമം കൊണ്ടുവരും; കർണാടക മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE