ബെംഗളൂരു: ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വ്യത്യസ്‌ത നിയമങ്ങളും ചട്ടങ്ങളുമാണ് ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുൻപ് നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഹുബ്ബള്ളിയിൽ നടന്ന ബിജെപി നിർവാഹക സമിതിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘മറ്റ് മതസ്‌ഥാപനങ്ങൾ വിവിധ നിയമങ്ങൾക്ക് കീഴിൽ സുരക്ഷിതമായി പ്രവർത്തിക്കുന്നു. കൂടാതെ ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല’, ബൊമ്മൈ ചൂണ്ടിക്കാട്ടി.
കൂടാതെ സർക്കാർ ഉദ്യോഗസ്‌ഥർ ഫണ്ട് വിനിയോഗിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് തന്നെ എല്ലാ ക്ഷേത്രങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ബൊമ്മൈ വ്യക്‌തമാക്കി.
Most Read: തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല; ഇലക്ഷൻ കമ്മീഷൻ