വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേയുടെ സ്‌റ്റേ അടുത്ത മാസം മൂന്ന് വരെ നീട്ടി അലഹബാദ് ഹൈക്കോടതി. വാദം പൂർത്തിയാക്കി അടുത്ത മാസം മൂന്നിന് വിധി പറയുമെന്ന് കോടതി വ്യക്‌തമാക്കി. അതുവരെ സർവേ നടത്താൻ പുരാവസ്‌തു വകുപ്പിന് അനുമതിയില്ല.
വാരണാസിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സർവേ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്‌ത് പള്ളി കമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സർവേ പള്ളിയെ തകർക്കുമെന്ന് പള്ളിക്കമ്മിറ്റിയും, പള്ളിക്ക് കേടുപാട് പറ്റാതെയാകും സർവേയെന്ന് പുരാവസ്‌തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി സ്‌റ്റേ നീട്ടിയത്. സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപ്പനയെ ഇല്ലാതാക്കുമെന്നാണ് മസ്‌ജിദ് കമ്മിറ്റിയുടെ വാദം. എന്നാൽ, പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
TECHNOLOGY | ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്