തിരുവനന്തപുരം: കെ-റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . കെ-റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സർക്കാരിന്റെ പോരായ്‌മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്‌ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കായി എസ്‌റ്റിമേറ്റ് തുകയിൽ നിന്ന് യഥാർഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 22.5 ടൺ ആക്‌സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതെന്നും സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കെ-റെയില്‍ പോലുള്ള വിനാശപദ്ധതികളാണ് സര്‍ക്കാരിന് താൽപര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രളയം പഠിച്ച സമിതിയുടെ ശുപാര്‍ശകളൊന്നും നടപ്പാക്കിയില്ല. ദുരന്ത നിവാരണ അതോറിറ്റിയാണ് ഏറ്റവും വലിയ ദുരന്തം. പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോള്‍ പുനരധിവാസത്തിന് അടക്കം കൃത്യമായ പദ്ധതികള്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Also: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി








































