‘എസ്‍പിസി ടോക്ക് വിത്ത് കോപ്‌സ്‌’; 18 ന് കൊല്ലം ജില്ലയിലെ പരാതികള്‍ പരിഗണിക്കും

By Team Member, Malabar News
Malabarnews_loknadh behra
ലോക്‌നാഥ്‌ ബെഹ്‌റ
Ajwa Travels

തിരുവനന്തപുരം : ‘എസ്‍പിസി ടോക്ക് വിത്ത് കോപ്‌സ്‌’ എന്ന് പേര് നല്‍കിയിരിക്കുന്ന ഡിജിപിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ ഈ മാസം 18 ആം തീയതി കൊല്ലം ജില്ലയില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എല്ലാ ആഴ്‌ചകളിലും നടക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയിലാണ് 18 ആം തീയതി കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനൊരുങ്ങുന്നത്.

പരിപാടിയുടെ ഭാഗമായി നിലവില്‍ സര്‍വീസില്‍ ഉള്ളതും, വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് തങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ടതോ, വ്യക്‌തിപരമായതോ ആയ പരാതികള്‍ സംസ്‌ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്താം. ഇതിന്റെ ഭാഗമായി പരാതികള്‍ ഈ മാസം 15 ആം തീയതിക്ക് മുന്‍പായി [email protected] എന്ന വിലാസത്തില്‍ അയച്ചു നല്‍കണം. ശേഷം പരിപാടിയില്‍ ഈ പരാതികള്‍ പരിഗണിക്കുന്നതായിരിക്കും.

പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികള്‍ മുഖേനയല്ലാതെ നേരിട്ട് തന്നെ പരാതി നല്‍കാമെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് പരാതി നല്‍കാമെന്ന പോലെ തന്നെ അവരുടെ ജീവിതപങ്കാളികള്‍ക്കും പരാതി നല്‍കാന്‍ സാധിക്കും. എല്ലാ ആഴ്‌ചയിലും നടക്കുന്ന ഈ പരിപാടിയില്‍ രണ്ട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരുടെ പരാതികളാണ് ഓരോ ആഴ്‌ചയിലും പരിഗണിക്കുന്നത്. ഇതുവരെ കണ്ണൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള പരാതികള്‍ സംസ്‌ഥാന പോലീസ് മേധാവി പരിഗണിച്ചിട്ടുണ്ട്. കൂടുതല്‍ സംശയങ്ങള്‍ക്കും, വിവരങ്ങള്‍ക്കുമായി 9497900243 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Read also : ‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE