തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങൾ;
- പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും.
- വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ-ആരോഗ്യ സമിതി രൂപവൽക്കരിക്കും.
- അധ്യാപകര്‍ തന്നെ ക്‌ളാസ് എടുക്കും.
- കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്‌ടികള്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
- കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും.
- കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്‌ഥിരം സംവിധാനം ഏർപ്പെടുത്തും
ഒപ്പം, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് ബജറ്റിൽ 10 കോടി നീക്കിവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്‌കരണമുണ്ടാകുമെന്ന് ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷൻ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട് നൽകണം.
സ്‌കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ പദ്ധതികൾ നടപ്പാക്കും. വിദ്യാഭ്യാസ-ആരോഗ്യ- സാമുഹിക വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
National News: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല; മഹാരാഷ്‌ട്ര സർക്കാർ