റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന് നേരത്തെ ഒരു വർഷം വരെ കാലാവധി പുതുക്കി നൽകിയിരുന്നു. അങ്ങനെയുള്ള പലരും 3 മാസത്തേക്ക് കൂടി പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കി കിട്ടിയത്. കൂടാതെ ആ കാലാവധി കഴിഞ്ഞാലുടന്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു.
കോവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ് വിസ ഒരു വര്‍ഷത്തിന് മുകളിലേക്കും പുതുക്കി നൽകിയിരുന്നു. ഇത്തരത്തിൽ വിസിറ്റ് കാലാവധി 2 വർഷം വരെ ലഭിച്ച ആളുകളുണ്ട്. 6 മാസത്തേക്കോ, ഒരു വർഷത്തേക്കോ വിസിറ്റ് വിസ എടുത്ത് വന്നവരാണ് ഇവരിൽ കൂടുതൽ പേരും. തുടർന്ന് വിസ കാലാവധി കഴിഞ്ഞതിനനുസരിച്ച് ഇവർ മൂന്ന് മാസം വച്ച് നിരവധി തവണ പുതുക്കുകയായിരുന്നു.
വിസ പുതുക്കുന്നതിനായി 100 റിയാല്‍ ഫീസും ഇന്‍ഷുറന്‍സും മാത്രമാണ് ചിലവ് വന്നിരുന്നത്. എന്നാൽ നിലവിൽ ഈ സൗകര്യമാണ് സൗദി നിർത്തലാക്കിയത്. അതിനാൽ തന്നെ ഇനി മുതൽ എത്ര കാലത്തേക്കാണോ സന്ദർശക വിസ എടുക്കുന്നത് അത്രയും കാലം മാത്രമേ സൗദിയിൽ നിൽക്കാൻ അനുവാദമുള്ളൂ.
Read also: തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ