കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് കേസിൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസന്വേഷണം അടിയന്തിരമായി ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. 138 കേസുകളാണ് സിബിഐക്ക് കൈമാറിയത്.
പോപ്പുലർ ഫിനാൻസ് കേസ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐ നേരത്തെ വിമുഖത പ്രകടിപ്പിച്ചിരുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നുവെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സിബിഐ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പോപ്പുലർ ഫിനാൻസ് സ്‌ഥാപനത്തിന്റെ പേരിൽ 2,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്നാണ് കേസ്. കേസിലെ മുഖ്യപ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: നിയമസഭാ കയ്യാങ്കളി കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ വാദം പൂർത്തിയായി