ഇസ്‌ലാമാബാദ്: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. കാറുകൾക്ക് പുറമെ മൊബെെൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്‌തുക്കൾക്കും നിരോധനം ബാധകമാണ്. പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
വെല്ലുവിളി നേരിടുന്ന സാമ്പത്തികമേഖലയെ പുനരുജ്‌ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. സമ്പന്നമായ ഓട്ടോമൊബെെൽ വ്യവസായമല്ല പാകിസ്‌ഥാന്റേത്. പാകിസ്‌ഥാൻ കൂടുതലായും ആശ്രയിക്കുന്നത് ഇറക്കുമതി വാഹനങ്ങളെയാണ്. 2021 ധനവർഷത്തിലെ ആദ്യപാദത്തിൽ പാകിസ്‌ഥാനിൽ ഇറക്കുമതി വാഹനങ്ങൾ 158 ശതമാനം വളർച്ച നേടിയിരുന്നു. ഈ സമയത്താണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തുന്നത്.
Read also: അറസ്‌റ്റിന് നീക്കം; പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും