തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന് അധ്യക്ഷൻ കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വമെന്ന് സുധാകരൻ പറഞ്ഞു
സംസ്‌ഥാന നേതൃത്വം, താഴെ ജില്ലാ കമ്മിറ്റികൾ, തുടർന്ന് നിയോജക മണ്ഡലം കമ്മിറ്റി, ബ്ളോക്ക് കമ്മിറ്റി എന്നിങ്ങനെ ആയിരിക്കും സംഘടനാ സംവിധാനം പ്രവർത്തിക്കുക. ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പാക്കുമെന്ന് സുധാകരൻ വ്യക്‌തമാക്കി.
പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാൻ സംസ്‌ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. കെപിസിസി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചയിൽ ഉൾപ്പടെ ആരൊക്കെ പങ്കെടുക്കണം എന്നത് മീഡിയ സെൽ തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.
Read also: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി