പാരിപ്പള്ളി: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിൽ നിന്ന് തന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലായിരുന്നു എന്നുമാണ് രേഷ്‌മ പോലീസിന് നൽകിയ മൊഴി.
അതേസമയം, ഇവർ പറഞ്ഞ പല കാര്യങ്ങളും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ഫേസ്ബുക്കിൽ പരിചയപ്പെട്ട, നേരിൽ കാണാത്ത കാമുകന്റെ നിർദേശങ്ങൾ അനുസരിച്ചാണ് രേഷ്‌മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചു വന്നാൽ താൻ വിവാഹം ചെയ്യാമെന്ന് ഇയാൾ പറഞ്ഞിരുന്നു എന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.
കോവിഡ് ബാധിതയായ രേഷ്‌മയെ രോഗം ഭേദമായശേഷം വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുമെന്ന് ചാത്തന്നൂർ എസിപി വൈ നാസിമുദ്ദീൻ പറഞ്ഞു.
Read also: ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ